തിരുവനന്തപുരം: സാമ്പത്തികപ്രയാസത്തിെൻറ സാഹചര്യത്തിൽ 1500 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്തമാസത്തെ ശമ്പള ചെലവ്, വാർഷികപദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കടമെടുപ്പ്.
നവംബർ 27ന് മുംബൈ റിസർവ് ബാങ്കിൽ ഇതിെൻറ ലേലംനടക്കും. തൊട്ടടുത്തദിവസം പണം ലഭിക്കും. ഒക്ടോബറിൽ ചരക്ക് സേവന നികുതിയിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. അതേസമയം 20 ശതമാനം വെട്ടിക്കുറക്കൽ വാർഷിക പദ്ധതിയിൽ വരുത്തിയിട്ടും പദ്ധതി പ്രവർത്തനം മെച്ചപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.