തിരുവനന്തപുരം: വിവാദമായ കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് കോൺഗ്രസ് നേതാവ്. അദ്ദേഹത്തിെൻറ നിവേദനത്തിലെ ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് 27ന് നടന്ന ഉന്നതതല യോഗത്തിലെ കുറിപ്പിന് ആധാരം. കുറിഞ്ഞിയുടെ അതിരുകൾ നിർണയിച്ചതിെല അപാകത കാരണം ജനവാസ കേന്ദ്രങ്ങൾ, പട്ടയഭൂമികൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവയെല്ലാം കൊട്ടക്കാമ്പൂർ വില്ലേജിലെ 58ാം ബ്ലോക്കിലുണ്ടെന്ന് മിനിറ്റ്സിൽ രേഖപ്പെടുത്തിയത് ഈ നിവേദനത്തിൽനിന്നാണ്.
അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ 3000 ഏക്കർ കുറയുമെന്ന് പ്രഖ്യാപിച്ചതും ഈ കുറിപ്പിെൻറ പിൻബലത്തിലാണ്. നിവേദനം വനംവുപ്പിന് കൈമാറുകയും ചെയ്തു. പാപ്പാത്തി ചോലയിൽ കുരിശു സ്ഥാപിച്ചവരെയും ഈ കോൺഗ്രസ് നേതാവ് പിന്തുണച്ചിരുന്നു. മൂന്നാറിലെ ൈകയേറ്റക്കാർക്ക് ഒത്താശ ചെയ്യുന്ന തരത്തിൽ പ്രത്യേക യോഗം വിളിക്കണമെന്നും മുഖ്യമന്ത്രിക്ക് ഇടുക്കിയിലെ നേതാക്കൾ നൽകിയ നിവേദനത്തിലും ഇദ്ദേഹം ഒപ്പിട്ടിരുന്നു. മൂന്നാർ ൈകയേറ്റ പ്രശ്നങ്ങളിൽ കോൺഗ്രസ് നയത്തിനുവിരുദ്ധമായ നിലപാടുകൾ നിരന്തരം സ്വീകരിക്കുെന്നന്ന് കെ.പി.സി.സി യോഗത്തിൽ രൂക്ഷവിമർശനമുയർന്നിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊട്ടക്കാമ്പൂരും വട്ടവടയും സന്ദർശിച്ച് മടങ്ങുമ്പോൾ മറുപടി പറയേണ്ടതും ഈ നിവേദനത്തിനായിരിക്കും.
കൊട്ടക്കാമ്പൂരിൽ 565 പട്ടയങ്ങളുണ്ടെന്നാണ് വില്ലേജിൽനിന്ന് ലഭിക്കുന്ന വിവരം. അതിൽ ഒറിജിനലും വ്യാജനും കണ്ടെത്താൻ റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നൂറിലധികം പട്ടയങ്ങൾക്ക് ഒരാൾ പവർ ഓഫ് അറ്റോണി വാങ്ങിയെങ്കിലും അതിനു പോക്കുവരവ് ഇതുവരെ നടന്നിട്ടില്ല. പട്ടയത്തിെൻറ അടിസ്ഥാനത്തിൽ ഭൂമിക്കുമേൽ അവകാശമുണ്ടെന്ന് വാദിച്ച് 452 പേർ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പട്ടയരേഖകൾ പരിശോധിക്കണം. ഒരാൾക്ക് ശരാശരി നാല് ഏക്കർ (1.62 ഹെക്ടർ) പട്ടയഭൂമിയുണ്ട്.
അതേസമയം, വട്ടവട 62 ബ്ലോക്കിൽ വനഭൂമിയിൽ യൂക്കാലി പ്ലാൻേറഷനാണുള്ളത്. അവിടെ ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച് ആരെങ്കിലും പട്ടയ രേഖകളുമായി രംഗത്തുവന്നതായി വനംവകുപ്പിന് അറിയില്ല. യൂക്കാലിത്തോട്ടങ്ങൾ ആരുടേതാണെന്ന് പരിശോധിക്കേണ്ടത് റവന്യൂ വകുപ്പാണ്. ചെന്നൈയിലെ മലയാളി വ്യവസായി മൈജോ ജോസഫ് വട്ടവട കടവരിയില്‍ 99 പേരില്‍നിന്ന് പവര്‍ ഓഫ് അറ്റോണിയിലൂടെ സ്വന്തം പേരിലും കമ്പനിയുടെയും ജോലിക്കാരുടെയും പേരിലും 344.5 ഏക്കര്‍ കൈയേറിയിരുന്നു. ഇതാണ് കൊട്ടക്കാമ്പൂർ- വട്ടവട കൈയേറ്റ മാതൃക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.