തിരുവനന്തപുരം: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന കോവളം എം.എൽ.എ എം. വിൻസെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 19ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.
വിൻസെന്റ് നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ ജഡ്ജി കെ. ഹരിപാൽ നിരസിച്ചിരുന്നു. സമൂഹത്തിൽ സ്വാധീനമുള്ളയാൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജൂലൈ 22നാണ് എം. വിൻസെന്റിനെ ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.