തിരുവനന്തപുരം: നിലവിലെ ശമ്പള വിവാദത്തിന് പിന്നിൽ ബാങ്ക് കൺേസാർട്യം സമയത്ത് കെ.ടി.ഡി.എഫ്.സിയുമായി (കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെൻറ് ഫിനാന്‍സ് കോര്പറേഷൻ) ഉണ്ടാക്കിയ ധാരണകളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ചുവടുമാറ്റം. കെ.എസ്.ആർ.ടി.സിക്ക് അൽപം ആശ്വാസമായ 3100 കോടിയുടെ വായ്പ അനുവദിക്കുന്നതിന് മറ്റ് ബാങ്കുകളുമായുള്ള ബാധ്യതകളെല്ലാം തീർക്കണമെന്നായിരുന്നു പ്രധാന നിബന്ധനകളിലൊന്ന്. സർക്കാർ സഹായത്തോടെ മറ്റ് കടങ്ങളെല്ലാം നികത്തിയെങ്കിലും 332 കോടിയുടെ കടം ബാക്കിയായി. 450 കോടി വാഗ്ദാനം ചെയ്തിരുന്ന ആന്ധ്ര ബാങ്ക് അവസാനഘട്ടത്തിൽ കൺസോർട്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 332 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നൽകാൻ കെ.ടി.ഡി.എഫ്.സി തയാറായി. മറ്റ് ബാങ്കുകളിൽ നിന്ന് ഒാവർ ഡ്രാഫ്റ്റെടുത്താണ് ഇൗ തുക കെ.ടി.ഡി.എഫ്.സി സമാഹരിച്ചത്.
കൺസോർട്യം കരാർ ഒപ്പുവെച്ച് 15 ദിവസത്തിനകം കെ.എസ്.ആർ.ടി.സി സ്വന്തമായി ബാങ്കിനെ കണ്ടെത്തി കൺസോർട്യത്തിൽ ചേർത്ത് കെ.ടി.ഡി.എഫ്.സിയുടെ ബാധ്യത തീർക്കണമെന്നായിരുന്നു വ്യവസ്ഥ. അന്നത്തെ എം.ഡി എ. ഹേമചന്ദ്രൻ വ്യവസ്ഥ അംഗീകരിക്കുകയും െചയ്തിരുന്നു. 2018 മാർച്ച് 31നാണ് കൺസോർട്യം കരാർ ഒപ്പുവെച്ചത്. വ്യവസ്ഥപ്രകാരം ഏപ്രിൽ 15ന് മുമ്പ് കെ.ടി.ഡി.എഫ്.സിയുടെ ബാധ്യത കെ.എസ്.ആർ.ടി.സി തീർക്കേണ്ടതായിരുന്നു. എന്നാൽ, ഇതുണ്ടായില്ല. ഫലത്തിൽ പലിശ ഇനത്തിലെ 39 കോടിയടക്കം 372 കോടിയാണ് കെ.എസ്.ആർ.ടി.സി കെ.ടി.ഡി.എഫ്.സിക്ക് കൊടുക്കാനുള്ളത്.
മറുവശത്ത് ഫിക്സഡ് െഡപ്പോസിറ്റ് ഇടപാടുകളിൽ കാലാവധി പൂർത്തിയാകുന്ന വിവിധ നിക്ഷേപകർക്കായി 188 കോടി രൂപ വരും മാസങ്ങളിൽ കെ.ടി.ഡി.എഫ്.സി മടക്കി നൽകണം. ഇൗ സാഹചര്യത്തിലാണ് തുക നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകിയത്. നിലവിൽ തുകയടക്കാനുള്ള സാമ്പത്തികഭദ്രത കെ.എസ്.ആർ.ടി.സിക്കില്ല.
ഇത്ര സമയത്തിനകം തുക കൈമാറുമെന്ന രേഖാമൂലമുള്ള ഉറപ്പ് നൽകാനും കെ.എസ്.ആർ.ടി.സി തയാറായില്ല. ഇൗ ഘട്ടത്തിലാണ് ധനകാര്യവകുപ്പ് നിലപാട് കടുപ്പിച്ചത്. ശമ്പളത്തിനായി പ്ലാൻഫണ്ടിൽ നിന്ന് വകമാറ്റി കെ.എസ്.ആർ.ടി.സിക്ക് സർക്കാർ തുക നൽകാറുണ്ട്. ശരാശരി 20 കോടി രൂപയാണ് അനുവദിക്കുന്നത്. എന്നാൽ, കെ.ടി.ഡി.എഫ്.സിക്കുള്ള തുക അടിയന്തരമായി തിരിെക നൽകണമെന്ന് ധനവകുപ്പ് രേഖാമൂലം ഗതാഗത സെക്രട്ടറിയോട് നിർദേശിച്ചു. ഇൗ നിർദേശം നടപ്പാക്കുകയാണ് ഗതാഗത സെക്രട്ടറി ചെയ്തത്. െക.എസ്.ആർ.ടി.സിക്കുള്ള മാസവിഹിതം തടഞ്ഞുവെക്കുന്നതിലേക്ക് വഴിതുറന്ന സാഹചര്യമിതാണ്. ധനവകുപ്പ് നിലപാട് കടുപ്പിച്ചാൽ അടുത്തമാസം മുതലുള്ള സർക്കാർവിഹിതം നേർപകുതിയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.