കോഴിക്കോട്: ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറിെൻറ അനാസ്ഥക്കെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പദ്ധതിയില്‍നിന്ന് ഡി.എം.ആർ.സി പിന്‍വാങ്ങാൻ ഇടയാക്കിയ സർക്കാർ നിലപാടിനെതിരെ ജനവികാരം ഉയർത്താനാണ് നീക്കം.
കോഴിക്കോട്ടും തിരുവനന്തപുരത്തും ശക്തമായ പ്രക്ഷോഭം നടത്താൻ കോഴിക്കോട് െഗസ്റ്റ് ഹൗസിൽ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. സാംസ്കാരിക പ്രവര്‍ത്തകർ, െറസിഡൻറ്സ് അസോസിയേഷനുകൾ, രാഷ്ട്രീയ-ജനപ്രതിനിധികള്‍, വിവിധ സംഘടനകൾ എന്നിവരെ അണിനിരത്തിയാണ് സമരം. ആദ്യഘട്ടമായി ചൊവ്വാഴ്ച കോഴിക്കോട്ട് ബഹുജന കൺവെൻഷൻ നടത്തും. എം.ജി.എസ്. നാരായണന് ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും. തിരുവനന്തപുരത്ത് കെ. മുരളീധരന് എം.എൽ.എ, വി.എസ്. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഹുജന കണ്വെന്ഷന് വിളിച്ചുചേര്‍ത്ത് സമരപരിപാടികള്‍ തീരുമാനിക്കും.
സര്‍ക്കാറിെൻറ പിടിപ്പുകേടുകൊണ്ടാണ് പദ്ധതിയില്‍നിന്ന് പിന്മാറുന്നതെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രീധരനെ കാണാന്‍പോലും മുഖ്യമന്ത്രി തയാറാകാത്തത് ഡി.എം.ആർ.സിയെ ഒഴിവാക്കാനാണെന്നും ഇത് ദുരൂഹമാണെന്നും യു.ഡി.എഫ് നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ലൈറ്റ് മെട്രോ സ്വകാര്യ മേഖലയെ ഏൽപിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും അറിയിച്ചു. എം.പിമാരായ എം.കെ. രാഘവൻ, എം.ഐ. ഷാനവാസ്, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, എം.എ. റസാഖ്, നാരായണന്‍കുട്ടി, വീരാന്‍കുട്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.