തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിന് പങ്കെടുത്ത 60പേർക്ക് ഭക്ഷ്യവിഷബാധ. ഉദയംപേരൂർ മാളേകാടിൽ ശനിയാഴ്ച നടന്ന സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് ഇവർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
15പേർ രാത്രി വൈകിയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഗർഭിണിയെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ മുതൽ നിരവധി പേർ ഛർദിയും മറ്റുമായി ചികിത്സ തേടാനെത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു.
മീൻകറി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും ചമ്പക്കര മാർക്കറ്റിൽനിന്ന് വാങ്ങിയതാണെന്നും ഉദയംപേരൂർ പഞ്ചായത്ത് 20ാം വാർഡ് കൗൺസിലർ നിമിൽ രാജൻ പറഞ്ഞു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.