ആലുവ: അനധികൃത മണ്ണ്, മണൽ കടത്തിനെതിരെ ജില്ലയിൽ ശക്തമായ നടപടികളുമായി റൂറൽ ജില്ല പൊലീസ്.
പെരിയാറിന്റെ തീരങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. മണൽ, മണ്ണ് കടത്ത് തടയുന്നതിന് പട്രോളിങ് പ്രവർത്തനം കൂടുതൽ ശക്തമാക്കും. 2023 ജനുവരി മുതൽ ജില്ലയിൽ അഞ്ച് സബ്ഡിവിഷനിലായി മണ്ണ് മണൽ കടത്തുകളിൽ 273 കേസാണ് രജിസ്റ്റർ ചെയ്തത്. 61,70,294 രൂപ പിഴ ഈടാക്കി. ആലുവ സബ് ഡിവിഷനിൽ 34 കേസിലായി 11,49,732 രൂപയും മുനമ്പം സബ് ഡിവിഷനിൽ 16 കേസിലായി 1,10,000 രൂപയും പെരുമ്പാവൂർ സബ് ഡിവിഷനിൽ 86 കേസിലായി 26,97,500 രൂപയും മൂവാറ്റുപുഴ സബ് ഡിവിഷനിൽ 25 കേസിലായി 5,81,500 രൂപയും പുത്തൻകുരിശ് സബ് ഡിവിഷനിൽ 112 കേസിലായി 16,31,562 രൂപയുമാണ് പിഴ അടപ്പിച്ചത്. അനധികൃതമായി കുന്നുകളും മലകളും ഇടിച്ചുനിരത്തി മണ്ണ് കടത്തുന്ന മാഫിയക്കെതിരെയും കർശന നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.