അത്താണിയിലും പരിസരത്തും; സൈക്കിൾ മോഷണം പതിവാകുന്നു

അത്താണി: അത്താണി സിഗ്നൽ ജങ്ഷന് സമീപം സൂക്ഷിച്ച സൈക്കിൾ പട്ടാപ്പകൽ മോഷണം പോയതായി പരാതി. അത്താണിയിലെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിൽ പഠിക്കുന്ന മേയ്ക്കാട് മഠത്തിങ്കൽ നിമൽ ഷാജുവിന്റെ വിലപിടിപ്പുള്ള പുതിയ സൈക്കിളാണ് മോഷണംപോയത്. സിഗ്നൽ ജങ്ഷന് സമീപം പൂട്ടിക്കിടക്കുന്ന ‘ആനീസ് കിച്ചൺ’ കടയുടെ മുന്നിൽ വെള്ളിയാഴ്ച രാവിലെ 6.30നാണ് സൈക്കിൾ വെച്ചത്. രണ്ട് മണിക്കൂറിനു ശേഷം തിരികെ വന്നപ്പോൾ കാണാനില്ലായിരുന്നു. നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുമ്പ് ഇവിടെനിന്ന് പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ വിദ്യാര്‍ഥിയുടെ സൈക്കിളും മോഷണം പോയിരുന്നു.

പൊയ്ക്കാട്ടുശ്ശേരി കുരിശുകവലയില്‍നിന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 15 സൈക്കിളാണ് മോഷണം പോയത്. വിദ്യാര്‍ഥികളുടെ സൈക്കിളുകൾ ക്ലാസ് കഴിഞ്ഞു വരുമ്പോഴാണ് കാണാതാകുന്നതത്രെ.

സൈക്കിളുകൾ മോഷ്ടിച്ച് ദൂരെ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന സംഘമാണ് മോഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന. അത്താണി ജങ്ഷനിൽനിന്ന് ആറുമാസത്തിനിടെ അഞ്ച് ബൈക്കും മോഷണം പോയതായി പരാതിയുണ്ട്. ചെങ്ങമനാട് പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Bicycle theft is common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.