പള്ളുരുത്തി: തുടർച്ചയായ അവധി ദിവസങ്ങളുടെ മറവിൽ ഇടക്കൊച്ചിയിൽ അനധികൃത നിലം നികത്തൽ തകൃതി.
പത്തോളംവരുന്ന സംഘം ജെ.സി.ബിയുമായെത്തിയാണ് ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപത്തെ നിലംനികത്തുന്നത്. ഡാറ്റാ ബാങ്കിലുൾപ്പെട്ട തണ്ണീർത്തടമായതിനാൽ തരംമാറ്റുന്നതിന് റവന്യൂ വകുപ്പ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
ഒരേക്കറോളം വരുന്ന തണ്ണീർതടത്തിന്റെ പകുതിയോളം നിലവിൽ നികത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളും ആശുപത്രി മാലിന്യവുമാണ് ഇവിടെ തള്ളിയത്.
ആശുപത്രികളിൽ ഉപയോഗിക്കുന്ന കിടക്കകൾ, പ്ലാസ്റ്റിക് എന്നിവയും ഇവിടെ തള്ളുന്നതായി നാട്ടുകാർ പറഞ്ഞു. തണ്ണീർത്തടത്തില്‍ തള്ളിയ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡന്റ് വി.കെ. അരുൺകുമാർ പള്ളുരുത്തി പൊലീസിലും റവന്യൂ അധികൃതർക്കും പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.