representational image

കെട്ടിടങ്ങൾക്ക് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

കൊച്ചി: പൊലീസിനെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തി രണ്ട് തവണ കെട്ടിടത്തിന് മുകളിൽ കയറി യുവാവിെൻറ ആത്മഹത്യ ഭീഷണി.

ഫോർഷോർ റോഡിലെ കുസാറ്റ് കെട്ടിടത്തിന് മുകളിൽ വൈകിട്ട് ഏഴോടെ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ തൃശൂർ സ്വദേശിയായ യുവാവിനെ പൊലിസും ഫയർഫോഴ്സുമെത്തി അനുനയിപ്പിച്ച് താഴെയിറക്കി.

മാനസിക അസ്വാസ്ഥ്യമുള്ള ഇദ്ദേഹത്തെ തുടർന്ന് പൊലിസ് കൂട്ടിക്കൊണ്ടുപോയി ബന്ധുക്കളെ വിളിച്ചുവരുത്തി. അവരോടൊപ്പം വിട്ടെങ്കിലും പുറത്തിറങ്ങിയ ഉടൻ സെൻട്രൽ സ്റ്റേഷന് എതിർവശത്തുള്ള ബോർഡിലേക്ക് കയറി വീണ്ടും ഭീഷണി മുഴക്കി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീണ്ടുമെത്തി വെള്ളം മുകളിലേക്ക് അടിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു കെട്ടിടത്തിലേക്ക് യുവാവ് കയറി നിന്നു.

ഇതോടെ ഉദ്യോഗസ്ഥൻ മുകളിലെത്തി താഴേ വിരിച്ച വലയിലേക്ക് എത്തിക്കുകയായിരുന്നു. ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - man's suicide attempt by climbing on the top of building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.