ജിനിത്ത് ബേബി, ഹരികുമാര്‍, വൈശാഖ്, ഹരികൃഷ്ണന്, ആഷിക്, അമല്‍
പെരുമ്പാവൂര്‍: യുവാവിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. രായമംഗലം കനാല്‍പാലം ഭാഗത്ത് മാണിയാട്ട് വീട്ടില്‍ ജിനിത്ത് ബേബി (34), വേങ്ങൂര്‍ തുരുത്തി പ്രളയക്കാട് ഭാഗത്ത് പുത്തന്‍ വീട്ടില്‍ അമല്‍ (22), മുടക്കുഴ കവല ഭാഗത്ത് കുന്നപ്പിള്ളില്‍ വീട്ടില്‍ ഹരികൃഷ്ണന് (22), ഇരിങ്ങോള്‍ കുറുപ്പ് പാറ ഭാഗത്ത് പാറമേല്‍ വീട്ടില്‍ ആഷിക് (22), രായമംഗലം വായ്ക്കര കുറുന്നനാക്കുടി വീട്ടില്‍ വൈശാഖ് (18), കുറുപ്പംപടി പള്ളിക്ക് സമീപം പൊന്നത്തും കുടി വീട്ടില്‍ ഹരികുമാര്‍ (22) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
പെയിന്റ് വാങ്ങിയിട്ട് പണം നല്‍കിയില്ലെന്ന കാരണത്താല്‍ വേങ്ങൂര്‍ സ്വദേശിയെയാണ് ആക്രമിച്ച് പണം കവര്‍ന്നത്. ജിനിത്ത് ബേബിയുടെ കടയില്‍നിന്ന് പെയിന്റ് വാങ്ങിയതിന്റെ 5000 രൂപ നല്കാത്തതിനാല് ഇയാളുടെ നിർദേശാനുസരണം മറ്റ് അഞ്ചുപേര്‍ ചേര്‍ന്ന് നെടുങ്ങപ്ര ഷാപ്പിന്പടി ഭാഗത്ത് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാറിലെത്തിയ പ്രതികള്‍ പരാതിക്കാരനായ യുവാവിനെയും തടയാന്‍ ചെന്ന സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്റെ കൈവശമിരുന്ന മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.