അടിമാലി: മാങ്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം. മഴയും വെയിലുമേല്‍ക്കാതെ ഡോക്ടറെ കാണാനോ മരുന്നുകള്‍ വാങ്ങാനോ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. രണ്ടുവര്‍ഷം മുമ്പ് മുറ്റത്ത് പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടി താൽക്കാലിക സൗകര്യമൊരുക്കിയിരുന്നു. ഇത് നശിച്ചതോടെ ആശുപത്രി മുറ്റത്ത് കുടയും ചൂടി നില്‍ക്കേണ്ട ഗതികേടിലാണ് രോഗികള്‍. ദിവസവും 100നും 200നും ഇടയില്‍ രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. കൂടുതലും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്. ഇവർക്ക് മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് മാത്രം പരിഹാരമില്ല. 40 ലക്ഷം രൂപ ചെലവിൽ മറ്റൊരു കെട്ടിടം ആശുപത്രിക്കായി നിര്‍മിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം അവിടേക്ക് മാറ്റിയിട്ടില്ല. രണ്ട് ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ടെങ്കിലും ഒരു ഫാര്‍മസിസ്റ്റ് മാത്രമാണ് ഉള്ളത്. ഇതുമൂലം മരുന്ന് വാങ്ങാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ആശുപത്രി സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറുന്നതായും പരാതിയുണ്ട്. idl adi 1 phc ചിത്രം.. മാങ്കുളം സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.