അടിമാലി: വേനല്‍ കനത്തതോടെ തീപിടിത്തം പതിവായി, ഓടിത്തളര്‍ന്ന് അഗ്നിരക്ഷസേനയും. അടിമാലി, മൂന്നാര്‍ മേഖലയിലാണ് കാട്ടുതീ പതിവായത്.
കൊന്നത്തടി ബ്രൂസിലിമലയിൽ കഴിഞ്ഞദിവസം വൻ തീപിടിത്തമുണ്ടായി. അടിമാലിയില്‍നിന്ന് അഗ്നിരക്ഷസേന എത്തി കിണഞ്ഞ് ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമായില്ല. അടിമാലി ടൗണിനോട് ചേര്‍ന്ന് തലമാലി, കുരങ്ങാട്ടി മലനിരകളിലും തീ പടരുന്നുണ്ട്. കുതിരകുത്തി മലയിലും തീ പടര്‍ന്ന് പിടിച്ചിരുന്നു. റിസര്‍വ് വനത്തില്‍ തീകയറാതെ വനാതിര്‍ത്തികളില്‍ തീയിട്ട് സംരക്ഷണം ഒരുക്കാൻ ശ്രമിച്ചതാണ് തിരിച്ചടിയായതെന്ന ആരോപണവും ഉയര്‍ന്നു.
നേരത്തേ ഫയര്‍ലൈന്‍ തെളിച്ചും ഫയര്‍വാച്ചർമാരെ നിയമിച്ചുമാണ് വനംവകുപ്പ് കാട്ടുതീ തടയാൻ നടപടി സ്വീകരിച്ചിരുന്നത്. എന്നാല്‍, ഈ പ്രവൃത്തിയും ഇക്കുറി ഉണ്ടായില്ല. കാട്ടുതീ തടയുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ചെലവഴിക്കുന്ന ഫണ്ടിൽ തട്ടിപ്പ് നടക്കുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.