അടിമാലി: മാങ്കുളം വിരിഞ്ഞാപ്പാറയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൊല്ലംപറമ്പില്‍ ടോമി, കളത്തിപ്പറമ്പില്‍ അനീഷ്, പതിയില്‍ പി.ജെ. തോമസ് ഉള്‍പ്പെടെ പത്തോളം പേരുടെ കൃഷികളാണ് നശിപ്പിച്ചത്. വാഴ, തെങ്ങ്, കമുക്, എലം, മരച്ചീനി മുതലായ കൃഷികളാണ് നശിപ്പിച്ചത്. ആഴ്ചകളായി മാങ്കുളം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്.
അമ്പതാംമൈല്‍ ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം വ്യാപക നാശം വിതച്ചിരുന്നു. ആദിവാസി സ്ത്രീക്ക് പരിക്കേല്‍ക്കുകയും രണ്ട് വീടുകള്‍ തകര്‍ക്കുകയും ചെയ്തു. കാട്ടാനക്ക് പുറമെ കാട്ടുപന്നിയുടെ ശല്യവും രൂക്ഷമായി തുടരുകയാണ്. വന്യമൃഗങ്ങളെ ജനവാസ മേഖലയില്‍നിന്ന് തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.