വീണുപോയ പശുക്കളെ എഴുന്നേൽപിച്ച് നിര്‍ത്താനുള്ള യന്ത്രം അറക്കുളത്ത്

അറക്കുളം: ആരോഗ്യക്കുറവും രോഗവുംമൂലം തളര്‍ന്നുവീഴുന്ന പശുക്കളെ എഴുന്നേല്‍പിച്ച് നിര്‍ത്താന്‍ ഇനി ക്ഷീരകര്‍ഷകര്‍ പ്രയാസപ്പെടേണ്ട.

അറക്കുളം മൃഗാശുപത്രിയില്‍ എത്ര ഭാരമേറിയ പശുക്കളെയും അനായാസം പൊക്കിനിര്‍ത്തുന്നതിനുള്ള യന്ത്രം സേവനസജ്ജമായി.

ലിവര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ യന്ത്രം കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും എടുത്തുകൊണ്ടുപോകാനും പറ്റുന്നതാണ്. ഇനി അറക്കുളത്തെയും സമീപ പഞ്ചായത്തുകളിലെയും ക്ഷീരകര്‍ഷകര്‍ക്ക് ഈ യന്ത്രത്തിന്റെ സേവനം ലഭിക്കും.

പശുക്കള്‍ പ്രായാധിക്യംമൂലവും അല്ലാതെയും പ്രസവത്തോടെയും മറ്റും അവശരായി വീണുപോകാറുണ്ട്. ഇത്തരം പശുക്കളെ എഴുന്നേൽപിച്ചുനിര്‍ത്തി മതിയായ ചികിത്സ സമയത്ത് നല്‍കിയാല്‍ രക്ഷപ്പെടും. എന്നാല്‍, ഇവിടെ ഈ യന്ത്രമില്ലാത്തതിനാല്‍ സമീപ ജില്ലകളില്‍നിന്ന് എത്തിക്കേണ്ടിവന്നിരുന്നു. വലിയ ചെലവുണ്ടാക്കുന്നതിനാല്‍ മിക്ക കര്‍ഷകരും അതിന് മുതിരാറില്ല.

കറവപ്പശുക്കളും മറ്റും ഇങ്ങനെ വീണുപോകുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകനുണ്ടാക്കുക. മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം, തുടങ്ങി സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്കും ഈ യന്ത്രത്തിന്റെ സഹായം ലഭിക്കുമെന്ന് ഡോ. ജെറീഷ് പറഞ്ഞു. അറക്കുളം മൃഗാശുപത്രിയിലെത്തിച്ച യന്ത്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് നിര്‍വഹിച്ചു.

ക്ഷീരസംഘം പ്രസിഡന്റ് ജോസ് ഇടവക്കണ്ടത്തില്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - Machine for lifting fallen cows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.