തൊടുപുഴ: ആറ് വാർഡുകളിൽ ഇക്കുറി കൗൺസിലർമാരുടെ ഭാര്യമാർ മത്സര രംഗത്ത്. ഭർത്താക്കന്മാരുടെ വാർഡുകൾ നിലനിർത്താനാണ് മിക്കവരുടെയും മത്സരം. വികസനരംഗത്തും ഇടപെടലിലും ജനങ്ങളുടെ അംഗീകാരം നേടിയ കൗൺസിലർമാരോട് പാർട്ടിയുടെ വിധേയത്വം കൂടിയാണ് ഭാര്യമാർക്കുള്ള സീറ്റ്. ഇത്തരം തന്ത്രങ്ങളിൽ ഇടറി വീണവരും ജയിച്ചുകയറിയവരുമുണ്ട്. 35 വാർഡുകളാണ് നഗരസഭയിൽ.
ഇതിൽ വനിത സംവരണ വാർഡുകളിൽ ആറിടത്താണ് ഇക്കുറി കൗൺസിലർമാരുടെ ഭാര്യമാർ ഭാഗ്യം പരീക്ഷിക്കുന്നത്. ഇവരിൽതന്നെ നേരത്തേ മത്സരിച്ചവരും കന്നിപ്പോരാട്ടത്തിനിറങ്ങിയവരും ഉണ്ട്. ഒരുവാർഡിൽ കൗൺസിലർമാരുടെ ഭാര്യമാർ തമ്മിലാണ് പോരാട്ടം.
വാർഡ് 14 ൽ (മുതലക്കോടം) നഗരസഭ വൈസ് പ്രസിഡൻറായിരുന്ന സി.കെ. ജാഫറിെൻറ ഭാര്യ ഷഹന ജാഫറാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ ഇൗ വാർഡിൽനിന്നാണ് സി.കെ. ജാഫർ വിജയിച്ചത്.
ഈ വാർഡിൽ 2012 ൽ നടന്ന ബൈ ഇലക്ഷനിൽ ഷഹന ജാഫർ ജയിച്ചിരുന്നു. ഷബ്നമോളാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. ഇവിടെ ബി.ജെ.പിക്ക് സ്ഥാനാർഥിയില്ല.
നഗരസഭയിലെ രണ്ടാം വാർഡായ വെങ്ങല്ലൂർ ഗുരു ഐ.ടി.സിയിൽ എൽ.ഡി.എഫ് കൗൺസിലറായിരുന്ന കെ.കെ. ഷിംനാസിെൻറ ഭാര്യ സജ്മി ഷിംനാസ് മത്സരിക്കുന്നു. കന്നിമത്സരത്തിനാണ് ഇവർ ഇറങ്ങുന്നത്. ബന്ധുകൂടിയായ സിനി ഷാജിയാണ് യു.ഡി.എഫ് സ്ഥാനാർഥി. എൻ.കെ. മിനിയാണ് എൻ.ഡി.എ സ്ഥാനാർഥി.
മുതലിയാർമഠം ഉൾപ്പെടുന്ന 20ാം വാർഡിൽ യു.ഡി.എഫ് കൗൺസിലറും വൈസ് പ്രസിഡൻറുമായിരുന്ന എം.കെ. ഷാഹുൽ ഹമീദിെൻറ ഭാര്യ ഷീജയാണ് മത്സരരംഗത്ത്. രണ്ടാം തവണയാണ് ഷീജ മത്സരത്തിനിറങ്ങുന്നത്. 2010ൽ ഇവർ കൗൺസിലറായിട്ടുണ്ട്. ആഷ ബിനുവാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. ഇന്ദിര ഷാജിയാണ് എൻ.ഡി.എ സ്ഥാനാർഥി.
നഗരസഭയിലെ 13ാം വാർഡിൽ (പട്ടയം കവല) എൽ.ഡി.എഫ് കൗൺസിലറായിരുന്ന കെ.കെ. റഷീദിെൻറ ഭാര്യ ഷിജീ റഷീദാണ് മത്സരരംഗത്തുള്ളത്. കന്നി മത്സരമാണ് ഇവരുടേത്. ബീന ഷെല്ലിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. എ.എസ്. ആതിര എൻ.ഡി.എ സ്ഥാനാർഥിയും.
നഗരസഭ ആറാം വാർഡ് (അമ്പലം) സാക്ഷ്യംവഹിക്കുന്നത് കൗൺസിലർമാരുടെ ഭാര്യമാർ തമ്മിലുള്ള പോരാട്ടത്തിനാണ്. ബി.ജെ.പിയുടെ കെ. ഗോപാലകൃഷ്ണനാണ് നിലവിലെ കൗൺസിലർ. ഇദ്ദേഹത്തിെൻറ ഭാര്യ ജയലക്ഷ്മി ഗോപാലനാണ് എൻ.ഡി.എ സ്ഥാനാർഥി. ഒന്നാം വാർഡ് കൗൺസിലറായിരുന്ന സുധാകരൻ നായരുടെ ഭാര്യ സുധയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി.
ഇരുവരും രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. സുധ സുധാകരൻ 2010ൽ ഒന്നാം വാർഡിൽനിന്ന് ജയിച്ചിരുന്നു. മിനി സോമനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.