കൂത്തുപറമ്പ്: പിണറായി പൊലീസ് സ്റ്റേഷൻ പരിധി കാമറ വലയത്തിലാക്കുന്നു. 40ഓളം സി.സി.ടി.വി കാമറകളാണ് പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്നത്. വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇവ സ്ഥാപിക്കുന്നത്. മമ്പറം, പിണറായി, കായലോട് ടൗണുകളിലും കാപ്പുമ്മൽ, പന്തക്കപ്പാറ, എരുവട്ടി, കാളി എന്നിവിടങ്ങളിലുമാണ് ആദ്യഘട്ടത്തിൽ കാമറകൾ സ്ഥാപിക്കുക.
അതോടൊപ്പം സ്റ്റേഷൻ പരിധിയിലേക്കുള്ള പ്രവേശനകവാടങ്ങളും പ്രധാന റോഡുകളും കാമറക്കണ്ണിെൻറ പരിധിയിലാകും. കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുകയാണ് കാമറ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് പിണറായി എസ്.ഐ എൻ.കെ. രമ്യ പറഞ്ഞു. വ്യാപാരികൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിക്കുക.
പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുക്കും. ഇതിെൻറ ഭാഗമായി ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും മറ്റും യോഗം പൊലീസ് സ്റ്റേഷനിൽ നടന്നു. പിണറായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ചന്ദ്രൻ എന്നിവർ രക്ഷാധികാരികളായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. കാമറ സ്ഥാപിക്കാനുള്ള നടപടികൾ രണ്ടാഴ്ചക്കകം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.