പാനൂർ: പാനൂരിലെ മത്സ്യ മാർക്കറ്റ് അധികൃതർ പൊളിക്കുമോ അല്ലെങ്കിൽ പൊളിഞ്ഞ് വീഴുമോ എന്നതാണ് നാട്ടുകാരുടെ ആശങ്ക. പാനൂർ നഗരത്തിലെ നഗരസഭയുടെ കീഴിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ മത്സ്യമാർക്കറ്റ് ഉൾപ്പെടെയുള്ള കെട്ടിടം പൂർണമായും പൊളിക്കാൻ പദ്ധതിയിട്ടിട്ട് മാസങ്ങളായി. ഈ കെട്ടിടം തകർച്ചയുടെ വക്കിലെത്തിയിട്ട് വർഷങ്ങളായി. ഇപ്പോൾ മുഴുവൻ വ്യാപാരികളെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.
എന്നാൽ കെട്ടിടത്തിന് ചുറ്റുപാടും ധാരാളം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യതയുള്ള ഈ കെട്ടിടത്തി നടിയിലൂടെ ദിവസേന നിരവധി ആളുകൾ നടന്നു പോകുന്നുണ്ട്. ഈ കെട്ടിടത്തിൽ താഴെ ഭാഗത്ത് പ്രവർത്തിച്ച നഗരസഭ മത്സ്യ മാർക്കറ്റ് ഇതോടെ വഴിയാധാരമായി. പകരം സ്ഥലം ലഭിക്കാതെ കഴിയുകയാണ് മത്സ്യവ്യാപാരികൾ.
കെട്ടിടം എന്ന് പൊളിക്കുമെന്ന് ആർക്കും നിശ്ചയമില്ല. കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഒരു ശ്രമവും നഗരസഭ ആരംഭിച്ചിട്ടുമില്ല. നാലുവരിപ്പാത വരുന്നതിനാൽ ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ കഴിയില്ല. പാനൂർ നഗരസഭയിൽ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ് പണിയാൻ പുതിയ സ്ഥലം കണ്ടെത്തണമെന്നും പൊളിഞ്ഞു വീഴാറായ മത്സ്യമാർക്കറ്റ് കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.