പീഡനം: വയോധികന് മരണംവരെ തടവ്

തളിപ്പറമ്പ്: നഗരസഭ പരിധിയിൽ താമസിച്ചിരുന്ന നേപ്പാൾ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികന് മരണംവരെ തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നേപ്പാൾ സ്വദേശിയായ 64കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2023 ഫെബ്രവരി മുതൽ ആഗസ്റ്റ് വരെയുള്ള പല ദിവസങ്ങളിൽ പേരക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. അന്നത്തെ തളിപ്പറമ്പ് സി.ഐയായിരുന്ന എ.വി. ദിനേശനാണ് പ്രതിയെ അറസ്റ്റുചെയ്‌ത്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി പ്രതിക്ക് നാല് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞുവരികയാണ്.

Tags:    
News Summary - Sexual Assaulting- Imprisonment till death for accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.