പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 15 വർഷം തടവും 75,000 രൂപ പിഴയും

തലശ്ശേരി: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം തടവും 75,000 രൂപ പിഴയും. കോട്ടൂർ കുന്നത്ത് വളപ്പിൽ വീട്ടിൽ കെ.വി. മുസമ്മിലിനെയാണ് (36) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.

പിഴയടച്ചാൽ സംഖ്യ കുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം വീതം കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. 2019ലാണ് കേസിനാധാരമായ സംഭവം. ചക്കരക്കല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടറായിരുന്ന പി.കെ. സുമേഷാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പോക്സോ നിയമത്തിലെ മൂന്ന് വകുപ്പുകളിലായി അഞ്ച് വർഷം വീതം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് ഹാജരായി.

Tags:    
News Summary - sexual abuse-15 years imprisonment and fine of Rs.75,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.