തളിപ്പറമ്പ്: ലക്ഷങ്ങൾ വിലമതിക്കുന്ന 4000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. യു.പി സ്വദേശി രാജ്കുമാറിനെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും പിടികൂടിയത്. ശനിയാഴ്ച രാവിലെ പട്രോളിങ്ങിനിടെ കുറുമാത്തൂർ ബാബുപറമ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ആലക്കോട്, കുറുമാത്തൂർ, തളിപ്പറമ്പ് പ്രദേശങ്ങളിലെ ചെറുകിട കടകളിൽ വിൽപ്പന നടത്തുന്ന മുഖ്യപ്രതിയാണ് രാജ്കുമാർ. മംഗളൂരുവിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ ഇയാൾ കൊണ്ടുവരുന്നത്. ഇയാൾ വിൽപ്പന നടത്തുന്ന കടകളുടെയ ഫോൺ നമ്പറും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവിടെ പരിശോധന നടത്തും. പ്രതിയെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ അഷ്റഫ് മലപ്പട്ടം, സി.ഇ.ഒമാരായ പി.ആർ. വിനീത്, പി.വി. ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.
ഓണം പ്രത്യേക പരിശോധന ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.