കാസർകോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കോവിഡ് പ്രോട്ടോകോളിെൻറ ഭാഗമായി ഓരോ പോളിങ് ബൂത്തിലേക്കും നൽകുക ഏഴു ലിറ്റർ സാനിറ്റൈസർ വീതം. അഞ്ചു ലിറ്ററിെൻറ ഒരു കാൻ, 500 മില്ലി ലിറ്ററിെൻറ നാലു കുപ്പികൾ എന്നിവയാണ് നൽകുക. കൂടാതെ 18 മാസ്ക്കുകൾ, 12 ജോടി കൈയുറകൾ, ആറ് ഫേസ് ഷീൽഡുകൾ എന്നിവക്കു പുറമെ പി.പി.ഇ കിറ്റും ഓരോ ബൂത്തിലേക്കും നൽകും.
ബൂത്തുകളിലേക്കുള്ള കോവിഡ് പ്രതിരോധസാമഗ്രികളുടെ വിതരണം തുടങ്ങിക്കഴിഞ്ഞു. 1409 ബൂത്തുകളാണ് ആകെ ജില്ലയിലുള്ളത്. പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടറുടെ കൈകളിൽ പോളിങ് അസിസ്റ്റൻറ് സാനിറ്റൈസർ തളിക്കും. ഓരോ ബൂത്തിലും സാനിറ്റൈസർ കൃത്യമായ അളവിൽ ഉപയോഗിക്കുമെന്ന് ഉറപ്പാക്കണമെന്ന് സെക്ടറൽ ഓഫിസർമാരുടെ പരിശീലനയോഗത്തിൽ ജില്ല കലക്ടർ ഡോ. ഡി. സജിത്ബാബു പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ പോളിങ് ബൂത്തിനു മുന്നിലെ ക്യൂവിൽ വോട്ടർമാർ തമ്മിൽ ഒന്നര മീറ്റർ അകലം വേണം. ഡിസംബർ 13ന് ഉച്ചക്കു മൂന്നു മണിക്കുശേഷം കോവിഡ് പോസിറ്റിവാകുന്നവർക്ക് ഡിസംബർ 14ന് വൈകീട്ട് അഞ്ചു മണിക്കുശേഷം വോട്ട് ചെയ്യാമെന്ന് കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.