കരിന്തളം ഗവ. കോളജ് പ്രവർത്തിക്കുന്ന പാലിയേറ്റിവ് സൊസൈറ്റി കെട്ടിടം

കരിന്തളം ഗവ. കോളജിന് കെട്ടിടം നൽകിയ പാലിയേറ്റിവ് സൊസൈറ്റി വെട്ടിലായി

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച കോളജ് കെട്ടിടമില്ലാതെ നഷ്ടപ്പെടുമെന്ന് വന്നപ്പോൾ താൽക്കാലികമായി വിട്ടുനൽകിയ കെട്ടിടം തിരിച്ച് കിട്ടാതെ വെട്ടിലായിരിക്കുകയാണ് കരിന്തളം പാലിയേറ്റിവ് സൊസൈറ്റി ഭാരവാഹികൾ.

പാലിയേറ്റിവ് സൊസൈറ്റിക്കുവേണ്ടി ഒന്നേകാൽ കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് കോളജിനായി വിട്ടുനൽകിയത്‌. ഇപ്പോൾ സ്വന്തമായി കെട്ടിടം ഇല്ലാത്ത ഗവ. കോളജിന് വിട്ട് നൽകുവാൻ പറ്റാത്ത സ്ഥിതിയാണ്. പാലിയേറ്റിവ് സൊസൈറ്റിക്ക് ഇപ്പോൾ ഫിസിയോ തെറപ്പി യൂനിറ്റിനായി വീണ്ടും പുതിയ കെട്ടിടം നിർമിക്കേണ്ട അവസ്ഥയാണ്. പാലിയേറ്റിവ് സൊസൈറ്റി ഭാരവാഹികൾ ഒരു ഏക്കർ സ്ഥലം ഒന്നേകാൽ കോടി രൂപ വിലകൊടുത്ത് വാങ്ങിയാണ് കെട്ടിടം നിർമിച്ചത്‌.

നബാർഡിെന്റ ഫണ്ട് ലഭിക്കാൻ 50 സെന്റ് ഭൂമി കിനാനൂർ കരിന്തളം പഞ്ചായത്തിന് കൈമാറിയിരുന്നു. കിടപ്പ് രോഗികളെയും അത്യാസന അർബുദ രോഗികളെയുമടക്കം കിടത്തി ചികിത്സിക്കുന്നതിന് സംസ്ഥാനത്തെ ആദ്യ സംരംഭമാണ് കരിന്തളത്തെ പാലിയേറ്റിവ് സൊസൈറ്റി. കൂടാതെ പാലിയേറ്റിവ് രോഗി പരിചരണത്തിനുള്ള ജില്ലതല പരിശീലനകേന്ദ്രവും ലക്ഷ്യമിട്ടാണ് കെട്ടിടം നിർമിച്ചത്‌.

എന്നാൽ, ഈ ആശുപത്രി കെട്ടിടം പുതുതായി ആരംഭിച്ച ഗവ. കോളജിന് വിട്ടുനൽകിയതോടെ ഈ പദ്ധതികളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പുതിയ കോളജ് കെട്ടിടത്തിനായി 24 കോടി രൂപ അനുവദിച്ചിട്ടും കെട്ടിടത്തിെന്റ നിർമാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. 

Tags:    
News Summary - Karinthalam Govt college-The paliative society that provided the building to the college was troubled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.