വെസ്റ്റ്എളേരി പഞ്ചായത്തിലെ പത്താംവാർഡിലെ ചട്ടമല

വെളിച്ചംതോട്-പറമ്പ റോഡ്

വെളിച്ചംതോട്-പറമ്പ റോഡ്: ദുരിതയാത്രക്ക് മൂന്നുപതിറ്റാണ്ട്

നീലേശ്വരം: വെസ്റ്റ്എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചട്ടമല - വെളിച്ചംതോട് - പറമ്പറോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. നല്ലൊരു റോഡിനുവേണ്ടിയുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിന് മൂന്നുപതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1990കളിൽ കുടിയേറ്റകർഷകരുടെ ശ്രമഫലമായി നിർമിച്ച റോഡ്‌ പഞ്ചായത്തിന് കൈമാറുകയായിരുന്നു.

പ്രായമായവരും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണ് തകർന്നുനാശമായി കിടക്കുന്നത്‌. കൂടാതെ രണ്ടുപട്ടികവർഗ കോളനിയിലെ കുടുംബങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വർഷങ്ങൾ കടന്നുപോയിട്ടും മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതി ഈ പ്രദേശത്തെ അവഗണിക്കുന്നതായി നാട്ടുകാർ പറയുന്നു. റോഡ് തകർന്ന് മഴ വന്നതോടെ റോഡുതന്നെ കാടുകയറിയ നിലയിലാണ്. നല്ലൊരു റോഡിന് പഞ്ചായത്ത് അധികൃതരുടെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. 

Tags:    
News Summary - Velichamtode-Paramba Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.