സനൽകുമാർ

വധ ശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചവറ : വധ ശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. പൂര്‍വ്വ വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതി തേവലക്കര, പാലയ്ക്കല്‍, കാര്‍ത്തിക വീട്ടില്‍ സനല്‍ കണ്ണന്‍ എന്ന സനല്‍കുമാര്‍ (28) ആണ് തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് അന്‍സാരി എന്നയാളും സനലും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്‍സാരിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നില്‍ക്കുകയായിരുന്ന ഷംനാദിന്‍റെ കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം അന്‍സാരിയും സനല്‍കുമാറും വാളുകൊണ്ട് വെട്ടുകയായിരുന്നു. പ്രതികള്‍ ഷംനാദിന്‍റെ ഇരുകൈകളിലും വലത് കാല്‍ മുട്ടിലും വെട്ടുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കല്‍പ്പിക്കുകയും ചെയ്തിരുന്നു.

തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ പ്രസാദിന്‍റെ നേതൃത്വത്തില്‍ സി.പി.ഒ മാരായ അനീഷ്, ഹരീഷ്, അഫ്സല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Accused who was absconding in attempted murder case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.