ആദർശ്

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

ഇരവിപുരം: മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. വടക്കേവിള, പുന്തലത്താഴം, ചരുവിള വീട്ടിൽ ആദർശ് (29) ആണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. പുന്തലത്താഴം സ്വദേശി ദേവദർശനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.

മുൻ വിരോധം നിമിത്തം ചൊവാഴ്ച ഉച്ചക്ക്11.30ഓടെ ദേവദർശനും സുഹൃത്തും ബൈക്കിൽ യാത്ര ചെയ്ത് വരവേ ആദർശ് ഇവരെ പാൽ സൊസൈറ്റി മുക്കിൽ വെച്ച് തടഞ്ഞു നിർത്തുകയായിരുന്നുവത്രെ. തുടർന്ന് പ്രതിയും ദേവദർശനും തമ്മിലുണ്ടായ വാക്ക്തർക്കത്തിനിടയിൽ പ്രതി ദേവദർശനെ മർദ്ദിക്കുകയും കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മുതുകത്തും കാലിലുമായി വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു.

ആദർശിനെതിരെ ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം ഇൻസ്പെക്ടർ ഷിബുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ അജേഷ്, സി.പി.ഒമാരായ രാജേഷ്, അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Accused arrested in case of attempt to murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.