കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ജില്ല അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായ അഞ്ചൽ സെന്റ് ജോൺസ് കോളജ് ടീം

ജില്ല അത്ലറ്റിക് മീറ്റ്; സെന്‍റ് ജോൺസിന് കിരീടം

കൊല്ലം: ജില്ലയിലെ അത്ലറ്റിക് ചാമ്പ്യൻ പട്ടം ഇത്തവണയും അഞ്ചൽ സെന്‍റ് ജോൺസ് വിട്ടുനൽകിയില്ല. ജില്ല അത്ലറ്റിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 68-ാമത് ജില്ല മീറ്റിലും ചാമ്പ്യൻ പട്ടം നിലനിർത്തിയ സെന്‍റ് ജോൺസ് കോളജ് പ്രതിഭകൾ സുരേഷ് ബാബു മെമോറിയൽ എവറോളിങ് ട്രോഫി വീണ്ടും ഉയർത്തി. 493 പോയന്‍റുമായാണ് കിരീടമുയർത്തിയത്.

10 വയസിന് താഴെയുള്ളവർ മുതൽ 20 വയസിന് മുകളിലുള്ളവർ വരെയായി ആകെ 14 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഇതിൽ പെൺ വിഭാഗത്തിൽ മൂന്ന് കാറ്റഗറിയിലും ആൺ വിഭാഗത്തിൽ മൂന്ന് കാറ്റഗറിയിലും ഒന്നാമതെത്തിയാണ് സെന്‍റ് ജോൺസ് കുതിച്ചത്.

14ന് വയസിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിയും 16 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും 20 വയസിന് താഴെയുള്ള വനിത വിഭാഗത്തിലും 20 വയസിന് താഴെയുള്ള പുരുഷ വിഭാഗത്തിലും പുരുഷന്മാരുടെ വിഭാഗത്തിലും ഒന്നാമതെത്തിയാണ് അഞ്ചലിന്‍റെ അഭിമാന താരങ്ങൾ ചാമ്പ്യൻഷിപ്പ് നേടിയത്.

പുനലൂർ എസ്.എൻ കോളജ് ആണ് രണ്ടാം സ്ഥാനത്ത്. മഹാലക്ഷ്മി സുധീർ ട്രോഫി സ്വന്തമാക്കി എസ്.എൻ കോളജിന്‍റെ നേട്ടം 281 പോയന്‍റ് ആണ്.

കൊല്ലം സായി 206 പോയന്‍റുമായി മൂന്നാം സ്ഥാനം നേടി. അണ്ടർ 10 വിഭാഗത്തിലെ സ്കൂൾ വിദ്യാർഥികളുടെ ഉൾപ്പെടെ മികവിൽ മുന്നേറിയ കാരംകോട് വിമല സെന്‍ട്രൽ സ്കൂൾ 182 പോയന്‍റുമായി നാലാം സ്ഥാനം കരസ്ഥമാക്കി. പുനലൂർ സെന്‍റ് ഗൊരേറ്റി എച്ച്.എസ്.എസ് 131 പോയന്‍റുമായി അഞ്ചാം സ്ഥാനത്തെത്തി. വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്ക് രണ്ടിന് നടക്കുന്ന ജില്ല അത്ലറ്റിക് അവാർഡ് നൈറ്റിൽ പുരസ്കാരം സമ്മാനിക്കും. ഓരോ വിഭാഗത്തിലെ മികച്ച അത്ലറ്റിനും കാഷ് അവാർഡ് ഉൾപ്പെടെയാണ് നൽകുന്നത്.

വിവിധ വിഭാഗത്തിലെ ജേതാക്കൾ

അണ്ടർ 10 ഗേൾസ്: വിമല സെൻട്രൽ സ്കൂൾ കാരംകോട് - 23 പോയന്‍റ്

അണ്ടർ 12 ഗേൾസ്: ജി.എച്ച്.എസ്.എസ് ഭൂതക്കുളം- 19 പോയന്‍റ്

അണ്ടർ 14 ഗേൾസ്: സെന്റ് ജോൺസ് കോളജ് അഞ്ചൽ -18 പോയന്‍റ്

അണ്ടർ 16 ഗേൾസ്: സെന്റ് ജോൺസ് കോളജ് അഞ്ചൽ - 56 പോയന്റ്

അണ്ടർ 18 ഗേൾസ്: സെന്‍റ് ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂർ -36 പോയന്റ്

അണ്ടർ 20 വനിത: സെന്റ് ജോൺസ് കോളജ് അഞ്ചൽ - 82 പോയിന്‍റ്

വനിത വിഭാഗം: എസ്.എൻ കോളജ് പുനലൂർ - 77 പോയന്‍റ്

അണ്ടർ 10 ബോയ്സ്: വിമല സെൻട്രൽ സ്കൂൾ കാരങ്കോട് -44 പോയന്റ്

അണ്ടർ 12 ബോയ്സ്: വിമല സെൻട്രൽ സ്കൂൾ - 38.1 പോയന്‍റ്

അണ്ടർ 14 ബോയ്സ്: സെന്റ് ജോൺസ് കോളേജ് അഞ്ചൽ -19 പോയന്റ്

അണ്ടർ 16 ബോയ്സ്: കൊല്ലം സായി- 42 പോയന്റ്

അണ്ടർ 18 ബോയ്സ്: കൊല്ലം സായി- 74 പോയന്റഎ

അണ്ടർ 20 പുരുഷൻ: സെന്റ് ജോൺസ് കോളേജ് അഞ്ചൽ- 118 പോയന്റ്

പുരുഷ വിഭാഗം: സെന്റ് ജോൺസ് കോളേജ് അഞ്ചൽ-83 പോയന്റ്

Tags:    
News Summary - District Athletic Meet kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.