ആംബുലന്‍സ് ഡ്രൈവർമാർ തമ്മിലെ അക്രമണത്തിൽ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കൊട്ടാരക്കര: ആംബുലന്‍സ് ഡ്രൈവർമാർ തമ്മിലുണ്ടായ അക്രമണത്തിൽ കുത്തേറ്റ് ചികത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്.

ബുധനാഴ്ച ദിവസം രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയത്. കുത്തേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോള്‍ അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ തീയേറ്ററിലും പ്രസവ മുറിയിലുമൊക്കെ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയിരുന്നു. അവശനിലയിലായ രാഹുല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പരിക്കേറ്റ് രണ്ട് പേർ കൂടി ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിനീത് എന്നയാൾ അപകടനില തരണം ചെയ്തിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - man died after being stabbed in an attack between ambulance drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.