ജോമോൻ ജോയി, ജോയ്, സന്തോഷ്
കൊല്ലം: പള്ളിത്തോട്ടം കൊടിമരം ജങ്ഷനിൽെവച്ച് യുവാവിെൻറ കൈ തല്ലിയൊടിക്കുകയും തടയാൻ ശ്രമിച്ച ബന്ധുവായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത പ്രതികൾ പൊലീസ് പിടിയിലായി.
കൗമുദി നഗർ 48 ൽ ലൗലാൻഡിൽ ഷാനുവും പിതൃസഹോദരി ജാസ്മിനുമാണ് ആക്രമണത്തിനിരയായത്. പള്ളിത്തോട്ടം ക്യൂ.എസ്.എസ് കോളനിയിൽ ജോമോൻ ജോയി (24), ജോയ് (54), സന്തോഷ് (38) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 14 നാണ് സംഭവമുണ്ടായത്. മുമ്പ് പരസ്പരം വഴക്കുണ്ടായ വിരോധത്തിലായിരുന്നു ആക്രമണം.
ഒളിവിലായിരുന്ന പ്രതികൾ ഗലീലിയോ കടപ്പുറത്ത് എത്തിയതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസ്, എസ്.ഐമാരായ വി.എൻ. ജിബി, അനിൽ ബേസിൽ, എൻ.ആർ. സജീവ്, എ.എസ്.ഐ കൃഷ്ണകുമാർ, എസ്.സി.പി.ഒ സ്ക്ലോബിൻ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.