കിരൺ

പോക്സോ കേസിൽ യുവാവ് പിടിയില്‍

കൊല്ലം: പട്ടികജാതി വിഭാഗത്തിൽപെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത യുവാവ് അറസ്റ്റില്‍. ആലപ്പുഴ കഞ്ഞിക്കുഴി പതിനൊന്നാം മൈല്‍ ചിറപ്പുറത്ത് വീട്ടില്‍ കിരണ്‍ (19) ആണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം യുവാവ് സ്‌നേഹം നടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ കഞ്ഞിക്കുഴിയുള്ള കിരണിെൻറ വീട്ടില്‍ എത്തിച്ചാണ് ബലാത്സംഗം ചെയ്തത്. വൈദ്യപരിശോധനയില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാത്തന്നൂര്‍ അസിസ്റ്റൻറ് കമീഷണര്‍ ജി. ഗോപകുമാര്‍, കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍, എസ്.ഐമാരായ സുജിത്ത് ജി. നായര്‍, ആശാ വി. രേഖ, ഷിഹാസ്, ഗിരീശന്‍, അഷ്ടമന്‍, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തി പ്രതിയെ പിടികൂടിയത്.

പോക്‌സോ കേസ് പ്രതി പിടിയില്‍

കൊട്ടാരക്കര: പോക്‌സോ കേസിലെ പ്രതി പിടിയില്‍. പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഓച്ചിറ മഠത്തിന്‍കാരയില്‍മേല്‍ പടീറ്റേത്തില്‍ ശ്യാം എന്ന ഷിഹാബുദ്ദീന്‍ (38) ആണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി തിരിച്ചെത്തിയതറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.

അറസ്റ്റിലായ പ്രതി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എട്ട് കേസുകളിലും കായംകുളം സ്റ്റേഷനില്‍ പത്തും, ഓച്ചിറയിലും നുറനാട് സ്റ്റേഷനിലും രണ്ടു വീതം മോഷണക്കേസിലെയും പ്രതിയാണ്. ശാസ്താകോട്ട ഡെപ്യൂട്ടി സുപ്രണ്ട് രാജ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ പുത്തൂര്‍ എസ്.എച്ച്.ഒ സുഭാഷ് കുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ. ജയേഷ്, എ.എസ്.ഐ. ഒ.പി. മധു, സി.പി.ഒ മാരായ പ്രദീപ് കൃഷ്ണന്‍, ഹോച്ച്മിന്‍.എസ്.ശര്‍മ, മുഹമദ് റാഷിന്‍, റെസൂണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Tags:    
News Summary - Youth arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.