ചങ്ങനാശ്ശേരി: മൂന്നു പൊലീസ് സ്റ്റേഷനുകള്‍ക്കുനേരെ ബൈക്കിലെത്തി കല്ലെറിഞ്ഞ രണ്ടംഗസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വാലടി സ്വദേശിയായ സൂരജിനെയാണ് (20) കൈനടി പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം ഒളിവിലാണ്.
കഴിഞ്ഞ 11ന് രാത്രി 11ന് കറുകച്ചാല്‍, 11.30ന് ചങ്ങനാശ്ശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകള്‍ക്കുനേരെയാണ് അക്രമമുണ്ടായത്. ബൈക്കിലെത്തിയ ഇവര്‍ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയശേഷം കൈയില്‍ കരുതിയിരുന്ന കല്ലുകള്‍ എറിയുകയായിരുന്നു.
മൊബൈല്‍ ടവര്‍ സംബന്ധിച്ച് പരിശോധന നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.
കൈനടി സി.ഐയുടെ നേതൃത്വത്തിെല സംഘം ബുധനാഴ്ച രാത്രിയാണ് വാലടിയില്‍നിന്ന് സൂരജിനെ അറസ്റ്റ് ചെയ്തത്. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ ചങ്ങനാശ്ശേരി പൊലീസ് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.