എരുമേലി: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിയ സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. എയ്ഞ്ചൽവാലി വേങ്ങത്താനം വീട്ടിൽ അനിൽ തോമസാണ് (43) വെള്ളിയാഴ്ച രാവിലെ 10 മണിയോടെ എരുമേലി പൊലീസിലെത്തി കീഴടങ്ങിയത്. മാർച്ച് 30നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥനായ മാമൻ ശാമുവലിന് വെട്ടേറ്റത്.
ചാരായം വാറ്റ് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അനിലിെൻറ വീട്ടിലെത്തി പരിശോധിക്കുമ്പോഴായിരുന്നു ആക്രമണം. പൂട്ടിയിട്ടിരിക്കുന്ന വീടിന് മുകളിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ അനിൽ വാക്കത്തിക്ക് വെട്ടിയെങ്കിലും കൈകൊണ്ട് മാമൻ ശാമുവൽ തടുക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥെൻറ തലയിൽ വാക്കത്തികൊണ്ട് മുറിവേറ്റു.
അനിലിെൻറ വീട്ടിൽനിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു. സംഭവശേഷം അനിൽ സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. പ്രതി ഒളിച്ചിരിക്കാൻ സാധ്യതയുള്ളിടത്ത് പരിശോധന ശക്തമാക്കിയതോടെ അനിൽ പൊലീസിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.