അമയ പ്രകാശിന്റെ മരണം: വാഹനം ഉടൻ കണ്ടെത്തണം -കെ. മുരളീധരൻ എം.പി

വടകര: അങ്കമാലി സംസ്‌കൃതം സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തുമടങ്ങവേ വാഹനാപകടത്തിൽ മരിച്ച വടകര സ്വദേശിനിയും പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിലെ ബിരുദ വിദ്യാർഥിനിയുമായ അമയ പ്രകാശിന്റെ മരണത്തിനിടയാക്കിയ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് വടകര എം.പി കെ. മുരളീധരൻ അങ്കമാലി റൂറൽ എസ്‌.പിയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കസ്റ്റഡിയിലെടുക്കണം. അങ്കമാലി ബസ് ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ തൃശൂരിൽനിന്ന് അങ്കമാലിയിലേക്ക് വരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. അമയയുടെ ദേഹത്തുകൂടി ലോറിയും പിന്നാലെ വന്ന കാറും കയറിയിറങ്ങി. ഇരുവാഹനങ്ങളും നിർത്താതെ പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.