ഒരേസമയം രണ്ടു റെഗുലർ കോഴ്സുകൾ: യു.ജി.സി നിബന്ധനകളിൽ വ്യക്തത വേണം -പ്രിൻസിപ്പൽസ് കൗൺസിൽ

കോഴിക്കോട്: അടുത്ത അധ്യയന വർഷം മുതൽ ഒരേസമയം രണ്ടു റെഗുലർ കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് യു.ജി.സി അവസരം ഒരുക്കുന്നതിനെതിരെ നിർദേശവുമായി പ്രിൻസിപ്പൽസ് കൗൺസിൽ. ഉദ്യോഗാർഥികൾ കൃത്യമായി ക്ലാസുകളിൽ ഹാജരാകുക എന്നതാണ് റെഗുലർ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരമാണെങ്കിൽ യു.ജി.സി നിബന്ധന അപ്രായോഗികമാണ്. ഈ വിഷയത്തിൽ യു.ജി.സി നിബന്ധനകളിൽ വിശദീകരണവും വ്യക്തതയും വേണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ഏറെ നേട്ടങ്ങൾ ഉണ്ടെങ്കിലും മിടുക്കരും കഠിനാധ്വാനികളുമായ വിദ്യാർഥികൾക്ക് മാത്രമേ ഒരേസമയം രണ്ടു കോഴ്സുകൾ പഠിക്കാൻ പറ്റുകയുള്ളൂവെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.