പയ്യോളി: നഗരത്തിൽ ബീച്ച് റോഡിലെ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പലചരക്കുകടക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെടുന്നത്.
രണ്ട് ഷട്ടറുകളുള്ള കടയുടെ അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്ത ഭാഗത്താണ് തീപിടിച്ചത്. ഉടൻ വടകര നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്നിശമനസേനയും പയ്യോളി പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതുകൊണ്ട് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിൽ കൂടുതൽ ദുരന്തമൊഴിവായി.
അതേസമയം, സംഭവം ആസൂത്രിതമാണെന്ന് പൊലീസ് സംശയിക്കുന്നു. മനഃപൂർവം ആരോ തീവെച്ചതാണെന്നാണ് നിഗമനം. സംഭവത്തിൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പയ്യോളി മധുരക്കണ്ടി നവാസിെൻറ ഉടമസ്ഥയിലുള്ളതാണ് സ്ഥാപനം. പൊലീസ് നായും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഉടമയുടെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അേന്വഷണമാരംഭിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വിജിത്ത് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.