കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. എൻജിനീയറിങ്, ആരോഗ്യം, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.
'ഓപറേഷൻ നിർമാൺ'എന്നപേരിൽ സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായിട്ടായിരുന്നു കോഴിക്കോട്ടെ ഓഫിസിലും ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ മേഖല ഓഫിസുകളിലും പരിശോധന നടത്തിയത്. കെട്ടിട നികുതി, പെർമിറ്റ്, കടകളിലെ പരിശോധന എന്നിവയിൽ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൊതുജനങ്ങൾക്കുള്ള സേവനങ്ങളിൽ വലിയ കാലതാമസം ഉണ്ടാക്കുന്നതായും വീടുകൾക്കും കെട്ടിടങ്ങൾക്കും പെർമിറ്റ് അനുവദിക്കുന്നതിൽ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ് റേഞ്ച് എസ്.പി ഇ.ടി. സജീവന്റെ നേതൃത്വത്തിൽ 15ഓളം ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകീട്ടോടെയാണ് സമാപിച്ചത്. പരിശോധന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.