സിനിമ പ്രവർത്തകർ തമ്മിൽ അടിപിടി; ഒരാൾക്ക് വെട്ടേറ്റു

നേമം സ്വദേശി അറസ്റ്റിൽ പാലക്കാട്: നഗരത്തിലെ ലോഡ്ജിൽ സിനിമപ്രവർത്തകരുടെ അടിപിടിയിൽ ഒരാൾക്ക് വെട്ടേറ്റു. വടകര പുത്തൂർ വലകെട്ടിൽ വീട്ടിൽ സിജാറിനാണ് (40) കഴുത്തിൽ വെട്ടേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ തിരുവനന്തപുരം നേമം സ്വദേശി പുരുഷോത്തമൻ എന്ന ഉത്തമനെ (60) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. പാലക്കാട്ട് പുരോഗമിക്കുന്ന മലയാള സിനിമയിലെ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. മഞ്ഞക്കുളം പള്ളിക്ക് സമീപത്തെ ലോഡ്ജിൽ സിനിമ പ്രവർത്തകർ ഷൂട്ടിങ്ങിന്‍റെ പാക്അപ് കഴിഞ്ഞെത്തിയ ശേഷം സെറ്റിലുണ്ടായ തർക്കത്തെക്കുറിച്ച് ആരംഭിച്ച ചർച്ച അടിപിടിയിലും വെട്ടിലും കലാശിക്കുകയായിരുന്നു. ഉത്തമനെ രാത്രിയോടെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാം, എസ്‌.ഐമാരായ കെ. മഹേഷ്‌കുമാർ, വി. ഹേമലത, അഡീഷനൽ എസ്‌.ഐ കെ. ഉദയകുമാർ, കെ. രാമചന്ദ്രൻ, സി.പി.ഒമാരായ എസ്. സജീന്ദ്രൻ, ആർ. രാജീവ്, ഷെയ്ഖ് മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. p3 Uthaman ഉത്തമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.