ഐ.എൻ.എൽ ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച രാജ്യരക്ഷ സംഗമം ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: സ്വതന്ത്ര ഇന്ത്യയിൽ മതേതര ഭരണകൂടത്തിെൻറ ഒത്താശയോടെ നടന്ന ഏറ്റവും വലിയ വഖഫ് കൈയേറ്റം ബാബരി മസ്ജിദ് ഭൂമിയുടെതായിരുന്നെന്നും ഇതിനെതിരായി നടന്ന പ്രക്ഷോഭകaാലത്ത് വഞ്ചനപരമായ സമീപനം സ്വീകരിച്ച മുസ്ലിം ലീഗ് ഇപ്പോൾ നടത്തുന്ന വഖഫ് സമരം അധികാര നഷ്ടത്തിെൻറ പ്രയാസം മറികടക്കാനാണെന്നും ഐ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ.
പാർട്ടി സ്ഥാപക നേതാവ് സുലൈമാൻ സേട്ട് സാഹിബിെൻറ നൂറാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഐ.എൻ.എൽ ജില്ല കമ്മിറ്റി മലപ്പുറം വാരിയൻകുന്നത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച രാജ്യരക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് രാജ്യത്ത് ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകാനാണ് പാർലമെൻറ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉടമസ്ഥ തർക്കത്തിൽ 1947 അടിസ്ഥാന വർഷമായി (കട്ട് ഓഫ് ഡേറ്റ്) നിശ്ചയിച്ചതെന്നും ഈ തീരുമാനം അട്ടിമറിക്കാൻ സംഘ്പരിവാറും കേന്ദ്ര സർക്കാറും നടത്തുന്ന നീക്കം രാജ്യത്തെ നിരന്തര കാലുഷ്യത്തിലേക്ക് നയിക്കുമെന്നും പ്രഫ. സുലൈമാൻ പ്രസ്താവിച്ചു.
മന്ത്രി അഹമ്മദ് ദേവർകോവിൽ സേട്ട് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. വഖഫിെൻറ പേരിൽ മുസ്ലിം ലീഗിെൻറ വേദികളിൽ കേൾക്കുന്നത് രാഷ്ട്രീയമല്ലെന്നും വർഗീയതയാണെന്നും മന്ത്രി പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രമേയ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സി.പി. അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു. അഖിലേന്ത്യ ട്രഷറർ ഡോ. എ.എ. അമീൻ, സംസ്ഥാന ഭാരവാഹികളായ എം.എം. മാഹീൻ, എം.എ. ലത്തീഫ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ഒ.ഒ. ശംസു, സി.എച്ച്. ഹമീദ്, നാഷനൽ ലേബർ യൂനിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി ബഷീർ, സംസ്ഥാന പ്രസിഡൻറ് എ.പി. മുസ്തഫ, ട്രഷറർ ഉദൈഫ് ഉള്ളണം, എൻ.വൈ.എൽ സംസ്ഥാന നേതാക്കളായ അഡ്വ. ഷമീർ പയ്യനങ്ങാടി, ഫാദിൽ അമീൻ, റഹീം ബണ്ടിച്ചാൽ, ഷാജി ഷമീർ, നാഷനൽ വുമൻസ് ലീഗ് സംസ്ഥാന നേതാക്കളായ ഡോ. ബേനസീർ, ഹസീന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.