ആഷിഖ്

കൊണ്ടോട്ടിയിൽ ലഹരി വേട്ട

കൊണ്ടോട്ടി: വില്‍പനക്കെത്തിച്ച മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്തുനിന്ന് കോഴിക്കോട് പറമ്പില്‍ ബസാര്‍ കിഴക്കുമുറി സ്വദേശി മഠത്തുംകണ്ടി മുഹമ്മദ് ആഷിഖ് (27) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപ വില വരുന്ന 50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരി വസ്തു ബംഗളൂരുവില്‍ നിന്നാണ് വില്‍പനക്കായി കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഇയാള്‍ ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മോഷണമുള്‍പ്പെടെ 10-ാളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ജില്ല പൊലീസ് മേധാവി ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈഎസ്.പി പി. ഷിബുവിന്റെ നിർദേശപ്രകാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നൗഫല്‍, സബ് ഇന്‍സ്പക്ടര്‍ ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Drugs Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.