കൊണ്ടോട്ടി: പ്രസവത്തെ തുടർന്ന് ഒമ്പത് മാസമായി അബോധാവസ്ഥയിൽ കഴിയുന്ന യുവതിക്ക് സർക്കാർ ചികിത്സാസഹായം നൽകണമെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ. മഞ്ചേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഡിസംബറിൽ ആൺകുഞ്ഞിന് ജന്മംനൽകിയ മുതുവല്ലൂർ സ്വദേശി പ്രമീളയാണ് (28) അബോധാവസ്ഥയിൽ കഴിയുന്നത്.
അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവതിയുടെ ദുരവസ്ഥക്ക് കാരണമെന്നാണ് നിഗമനം. മഞ്ചേരി മെഡിക്കൽ കോളജിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായിരുന്നു പ്രമീള. കഴിഞ്ഞ ഡിസംബർ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം യുവതി പ്രസവിച്ചു.
വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യണമെന്നും അനസ്തേഷ്യ നൽകുന്നതിന് ഒപ്പിട്ടുനൽകണമെന്നും രാത്രി 12ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ശസ്ത്രക്രിയക്ക് ശേഷം യുവതി ഗുരുതരാവസ്ഥയിലായി. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം ചികിത്സചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കൈകാലുകൾ പിറകിലേക്ക് ചുരുണ്ടുവളയുകയും കണ്ണിെൻറ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. 15 ലക്ഷത്തോളം രൂപ ചികിത്സക്ക് ചെലവായി.
യുവതിക്ക് അടിയന്തരമായി ചികിത്സാസഹായം നൽകുന്നതിന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവരുമായി ബന്ധപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.