മലപ്പുറം: രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വിസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് തിരൂര്‍-പൊന്നാനി റൂട്ടില്‍ രണ്ട് ഹെഡ് ലൈറ്റുമില്ലാതെ സര്‍വിസ് നടത്തുകയായിരുന്ന ബസ് പിടിയിലായത്. ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ബസ് പിടിച്ചത്. പരിശോധനയില്‍ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. തെരുവ് വിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ് ഓടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വഴിയില്‍ കുടുങ്ങിയ യാത്രികര്‍ക്ക് പകരം സംവിധാനം ഒരുക്കാന്‍ കെ.എസ്.ആര്.ടി.സി തയാറാകാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അകമ്പടിയില്‍ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വികരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.ആര്. ഹരിലാല്‍, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.