മേഞ്ചരി മെഡിക്കൽ കോളജ്: താൽക്കാലിക ജീവനക്കാർക്ക് വീണ്ടും ശമ്പളം മുടങ്ങി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാർക്ക് വീണ്ടും ശമ്പളം മുടങ്ങി. ഒക്ടോബറിലെ മുഴുവൻ ശമ്പളവും ആഗസ്റ്റിലെ പകുതി ശമ്പളവും ഓണം അലവൻസുമാണ് മുടങ്ങിയത്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുന്നതായി കാണിച്ച് ജീവനക്കാർ ആശുപത്രി സൂപ്രണ്ടിന് നോട്ടിസ് നൽകി. 500ലധികം താൽക്കാലിക ജീവനക്കാരാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്.

ഈ വർഷം മൂന്നാം തവണയാണ് ശമ്പളം വൈകുന്നത്. ജൂൺ, ജൂലൈ മാസത്തിലും ശമ്പളം മുടങ്ങിയിരുന്നു. പ്രതിഷേധ പരിപാടികളുമായി ജീവനക്കാർ രംഗത്തെത്തിയപ്പോഴാണ് ശമ്പളം അനുവദിച്ചത്. കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമായതോടെ ആശുപത്രിക്ക് ലഭിച്ചിരുന്ന വരുമാനം നിലച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.