മലപ്പുറം: ''നാടിെൻറ വികസനത്തിനായി നന്നായി പ്രവർത്തിച്ചാൽ ജനങ്ങൾ മനസ്സറിഞ്ഞ് നമ്മളെ പിന്തുണക്കും. ജനങ്ങൾ വോട്ടായി നൽകിയ വിശ്വാസം നാടിെൻറ വളർച്ചക്കായി ഉപയോഗിക്കാൻ പറ്റിയെന്ന സന്തോഷമാണ് വർഷങ്ങളോളം ജനപ്രതിനിധിയായി പ്രവർത്തിച്ച ഒാർമകൾ നൽകുന്നത്'' കാൽ നൂറ്റാണ്ടോളം പുളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് കുപ്പായമിട്ട കൊട്ടപ്പുറം പള്ളിയാളിൽ വീട്ടിൽ മോയുട്ടി മൗലവിയുടെ വാക്കുകൾ. കഴിഞ്ഞ 10 വർഷത്തോളമായി മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും 80ാം വയസ്സിലും പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിലും സേവനമേഖലകളിലും പങ്ക് വഹിക്കുന്നു.
നീണ്ടകാലം പുളിക്കൽ പഞ്ചായത്തിെൻറ ഭരണത്തിെൻറ ചുക്കാൻ പിടിച്ച മോയുട്ടി മൗലവിക്ക് തെരഞ്ഞെടുപ്പ് ഒാർമകൾ നിരവധിയാണ്. വ്യാപകമായി റോഡുകൾ നിർമിച്ചത്, പഞ്ചായത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനും സ്കൂളുകളുടെ വികസനത്തിനും വഹിച്ച പങ്ക്്, അംഗൻവാടികളും ഹെൽത്ത് സെൻററുകളും തുടങ്ങാനും അതിെനല്ലാം വേണ്ട സ്ഥലങ്ങൾ ജനകീയ ഇടപെടലിലൂടെ കണ്ടെത്താൻ ശ്രമിച്ചതുമെല്ലാം അദ്ദേഹം ഒാർത്തെടുത്തു.
പഴയകാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികളിൽ നിന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. 2016ൽ പൊതുപ്രവർത്തനത്തിൽ അരനൂറ്റാണ്ട് പിന്നിട്ട മോയുട്ടി മൗലവിക്ക് നാട്ടുകാർ സ്വീകരണം നൽകിയിരുന്നു. പുളിക്കൽ പഞ്ചായത്തിലേക്ക് മത്സരിച്ച 1979 മുതൽ 2005 വരെയുള്ള കാലഘട്ടം അദ്ദേഹം തോൽവിയറിഞ്ഞിട്ടില്ല. ആറു തവണ ജയിച്ച മോയുട്ടി മൗലവി അഞ്ചുതവണ പ്രസിഡൻറായും ഒരു തവണ ൈവസ് പ്രസിഡൻറായും പ്രവർത്തിച്ചു. നിലവിൽ മുസ്ലീം ലീഗ് ജില്ല പ്രവർത്തകസമിതി അംഗവും മുസ്ലിം ലീഗ് പുളിക്കൽ പഞ്ചായത്ത് പ്രസിഡൻറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.