നിഹാദ്
എടയൂർ: റോഡരികിൽനിന്ന് വീണുകിട്ടിയ തുക ഉടമസ്ഥനെ തിരിച്ചേൽപിച്ച് 14 വയസ്സുകാരെൻറ മാതൃക. മാവണ്ടിയൂർ സ്വദേശിയായ കുറുപ്പന്തോട്ടി നൗഷാദിെൻറയും റംലയുടെയും മകനായ നിഹാദാണ് റോഡരികി
ൽനിന്ന് വീണുകിട്ടിയ സംഖ്യ ഉടമസ്ഥനെ തിരിച്ചേൽപിച്ചത്. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ വീടിനു സമീപത്തെ റോഡിൽ നിന്നാണ് നിഹാദിന് പണം ലഭിച്ചത്.
കുളമംഗലം സ്വദേശിയായ കലക്ഷൻ ഏജൻറിെൻറ കീശയിൽനിന്ന് ഫോൺ എടുത്തപ്പോൾ അതിനോടാപ്പം പണം പുറത്തേക്ക് തെറിച്ചു പോവുകയായിരുന്നു.
അതുവഴിവന്ന നിഹാദ് വഴിയിൽ കിടക്കുന്ന സംഖ്യ കാണുകയും അത് എടുത്ത് തൊട്ടടുത്തുള്ള ചിക്കൻ സ്റ്റാളിൽ ഏൽപിക്കുകയും ചെയ്തു. സ്ഥാപന ഉടമ വാട്സ് ആപ്പിലൂടെ സന്ദേശം കൈമാറിയതിനെ തുടർന്ന് പണം നഷ്ടപ്പെട്ട വ്യക്തി കടയിൽ എത്തുകയും പണം കൈപ്പറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.