വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ

പെരിന്തല്‍മണ്ണ: അസം സ്വദേശിനിയായ 16കാരി വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അസം നഗൗണിൽ സര്‍ക്കേ ബസ്തി വില്ലേജിലെ സിറാജുല്‍ ഹഖിനെയാണ് (23) പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനാണെന്നത് മറച്ചുവെച്ച് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി അസമിലെ സ്‌കൂള്‍ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുവരുകയായിരുന്നു.തുടര്‍ന്ന് യുവാവിന്‍റെ കൊല്ലത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ പീഡനത്തിനിരയാക്കി. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെണ്‍കുട്ടി താന്‍ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

മലപ്പുറം ചൈല്‍ഡ് ലൈനില്‍നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെൺകുട്ടി പെരിന്തല്‍മണ്ണയിലെ സംരക്ഷണകേന്ദ്രത്തിലാണ്. 

Tags:    
News Summary - A native of Assam was arrested in the case of abducting and torturing a student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.