പെരിന്തൽമണ്ണ: സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട കെ. ഉണ്ണികൃഷ്ണൻ പാർലമെൻററി ചുമതലകളിൽ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് പാർട്ടിക്ക് രാജിക്കത്ത് നൽകി. എന്നാൽ, നേതൃത്വം ഇത് സ്വീകരിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്ച മുൻനിർത്തിയുള്ള അച്ചടക്ക നടപടിയാണ് പാർട്ടി കൈക്കൊണ്ടതെന്നും മറ്റ് ചുമതലകളെ നടപടി ബാധിക്കില്ലെന്നും നേതൃത്വം െക. ഉണ്ണികൃഷ്ണനെ അറിയിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, സി. ദിവാകരൻ തുടങ്ങിയവർക്കൊപ്പമാണ് ഉണ്ണികൃഷ്ണനെതിരെയും നടപടിയെടുത്തത്.
അധ്യാപകജോലി പൂർത്തിയാവാൻ രണ്ടു വർഷം കൂടി ബാക്കിയിരിക്കെ സ്വയം വിരമിച്ച് സംഘടനാസംവിധാനത്തിൽ സജീവമായ ഇദ്ദേഹം നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷനും പാർലമെൻററി പാർട്ടി നേതാവുമാണ്.
നഗരസഭ അംഗത്വമുൾപ്പെടെ ഒഴിയാനാണ് ഉണ്ണികൃഷ്ണൻ അനുമതി ചോദിച്ചത്. പാർട്ടി ഏൽപിച്ച ചുമതലകളിലൊന്നായതിനാൽ തരം താഴ്ത്തൽ നടപടിക്ക് ശേഷം ബാക്കി ചുമതലകളുമായി മുന്നോട്ട് പോവുന്നതിലെ പ്രയാസം മുൻനിർത്തിയാണ് അനുമതി തേടി കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.