പെരിന്തൽമണ്ണ: നോറോ വൈറസ് സ്ഥിരീകരണത്തിനുശേഷം രണ്ടിടത്തേക്കായി പരിശോധനക്ക് അയച്ച 22 സാമ്പിളിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ അയച്ച 12 എണ്ണത്തിൽ ഫലം ലഭിച്ചു. പ്രത്യേക വൈറസ് ബാധയില്ലെന്ന് കാണിച്ച് നെഗറ്റിവ് ഫലമാണ് വന്നത്. അതേസമയം, തിരുവന്തപുരത്താണ് നോറോ വൈസറസ് പരിശോധന. ഇവിടേക്ക് അയച്ച പത്തുപേരുടെ സാമ്പിളിൽ ഫലം വ്യാഴാഴ്ച വൈകീട്ട് വരെ എത്തിയിട്ടില്ല.
വയറിളക്കവും വയർ വേദനയും ഛർദിയുമടക്കം രോഗ ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് ഒരാഴ്ചയോളം മുമ്പ് പെരിന്തൽമണ്ണയിലെ പാരാമെഡിക്കൽ ഹോസ്റ്റലിൽ വിദ്യാർഥിക്ക് നോറോവൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ശനിയാഴ്ച പത്തു വിദ്യാർഥികളുടെ സാമ്പിൾ കൂടി അയച്ചു. ഹോസ്റ്റലിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.