മലപ്പുറം: മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശയാത്ര ഏഴാം ദിവസം നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തി. ആദ്യ സ്വീകരണ കേന്ദ്രമായ എടക്കരയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാറിെൻറ അന്ത്യകൂദാശയാണ് നടക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച്. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
കരുളായിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പി.എം. സീതികോയ തങ്ങള്‍ അധ്യക്ഷവഹിച്ചു. കാളികാവില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കെ. ഫസലുല്‍ ഹഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം തുവ്വൂരില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കളത്തില്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു.
ജാഥ വൈസ് ക്യാപ്റ്റന്‍ അഡ്വ. യു.എ. ലത്തീഫ്, ജാഥ ഡയറക്ടര്‍ ഇസ്മായില്‍ മൂത്തേടം, ചീഫ് കോഓഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, കോഓഡിനേറ്റര്‍ സലിം കുരുവമ്പലം, സി. മുഹമ്മദലി, എം.എ. ഖാദര്‍, എം.കെ. ബാവ, പി.കെ.സി. അബ്ദുറഹിമാന്, കെ.എം. ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവർ നേതൃത്വം നല്കി. വിവിധ കേന്ദ്രങ്ങളിലായി ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ആര്യാടന് ഷൗക്കത്ത്, എ.പി. അനില്‍ കുമാര്‍ എം.എല്‍.എ, അഡ്വ. എം. റഹ്മത്തുല്ല, എ.പി. ഉണ്ണികൃഷ്ണന്, അഡ്വ. വി.കെ. ഫൈസല്‍ ബാബു, അബ്ദുറഹിമാന് രണ്ടത്താണി, സിദ്ദീഖലി രാങ്ങാട്ടൂര്‍, ടി.പി. അഷ്റഫലി, പി.കെ. നവാസ്, അഡ്വ. പി. മനാഫ് അരീക്കോട്, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, കബീര്‍ മുതുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
കാളികാവ്: സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയുടെ പ്രചാരണാർഥം കാളികാവ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി റോഡ് ഷോ സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി ഫസൽ ഹഖ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ ക്യാപ്റ്റൻ കെ. കുഞ്ഞാപ്പ ഹാജി, വൈസ് ക്യാപ്റ്റൻ കെ.പി. ഹൈദരലി മാസ്റ്റർ, ഡയറക്ടർ കെ.ടി. റഷീദ് മാസ്റ്റർ, കോഓഡിനേറ്റർ പി.കെ. മുസ്തഫ എന്നിവർ നേതൃത്വം നൽകി. അമ്പലക്കടവിൽ നിന്നാരംഭിച്ച റോഡ് ഷോ അഞ്ചച്ചവിടി, പൂങ്ങോട്, ഐലാശ്ശേരി, പുറ്റമണ്ണ, ചാഴിയോട്, അടക്കാകുണ്ട്, ഈനാദി ഭാഗങ്ങളിലൂടെ കറങ്ങി കാളികാവ് അങ്ങാടിയിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.