തിരൂർ ജില്ല ആശുപത്രിയിൽ വാനരന്റെ മിന്നൽ സന്ദർശനം

തിരൂർ: സർക്കാർ ആശുപത്രിയുടെ പ്രവർത്തനം ‘വിലയിരുത്താനെത്തിയ’ വാനരന്റെ വരവിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും അമ്പരന്നു. അവധി ദിവസമായ ഞായറാഴ്ച തന്നെ സെലക്ട് ചെയ്ത് എത്തിയ കുരങ്ങൻ വൈകീട്ട് നാലിനാണ് സന്ദർശനം തുടങ്ങിയത്. ആദ്യം എത്തിയത് രക്ത ബാങ്കിലേക്കായിരുന്നു. പരാതിയും പരിഭവങ്ങളും ഒന്നും പറയാതെ രക്ത ബാങ്കിലെ ജീവനക്കാർ വാനരനെ അവിടന്ന് ഒരുവിധത്തിൽ പറഞ്ഞയച്ചു. പിന്നീട് അമ്മമാരുടേയും കുട്ടികളുടേയും ബ്ലോക്കിലെത്തി. എന്നാൽ, അമ്മമാരും കുട്ടികളും ബഹളം വെച്ചതോടെ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് ബി.എസ്.എൻ.എൽ കോമ്പൗണ്ട് വഴി മടങ്ങി.

Tags:    
News Summary - Lightning visit of monkeys at Tirur district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.