‘ശിശുമിത്ര’ സൗജന്യ ഹൃദ്രോഗ ചികിത്സ ക്യാമ്പിൽ ഡോ. കമ്രാൻ, ഡോ. എം. ജനീൽ മുസ്തഫ, ഡോ. സിജിതോമസ് എന്നിവരോടൊപ്പം എം.കെ.എച്ച്

ട്രസ്റ്റ് സെക്രട്ടറി എം.കെ. ബാവ, ഹോസ്പിറ്റൽ ജനറൽ

മാനേജർ എ.പി. അബ്ദുൽ ഹമീദ്, പി.ആർ.ഒ

പി.വി. ഷാജഹാൻ, മെട്രോ കാലിക്കറ്റ് അഡ്മിനിസ്ട്രേറ്റർ

ബിബിൻ ദാസ്, എ.എഫ്.സി അബ്ദുൽ സലീം എന്നിവർ

കുഞ്ഞുഹൃദയങ്ങൾക്ക് സാന്ത്വനമേകി 'ശിശുമിത്ര' ഹൃദ്രോഗ ചികിത്സ ക്യാമ്പ്

തിരൂരങ്ങാടി: മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും 'മാധ്യമ'വും സംയുക്തമായി സംഘടിപ്പിച്ച 'ശിശുമിത്ര' സൗജന്യ ഹൃദ്രോഗ ചികിത്സ നിർണയ ക്യാമ്പ് കുഞ്ഞുഹൃദയങ്ങൾക്ക് ആശ്വാസമായി. തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിലെ എം.കെ.എച്ച് മെട്രോ കാർഡിയാക് സെൻററിലാണ് ക്യാമ്പ് നടന്നത്. 20 ദിവസം പ്രായമുള്ള കുഞ്ഞ് മുതൽ 35 വയസ്സുവരെ പ്രായമുള്ളവർ വരെ പങ്കെടുത്തു. 25 വയസ്സിന് മുകളിലുള്ള മൂന്നുപേരാണ് പങ്കെടുത്തത്. ജന്മനാഹൃദയ സംബന്ധമായ പ്രശ്നമുള്ളവരാണ് മൂവരും. പരിശോധനക്കുശേഷം ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചു. ഹൃദയത്തിലെ ദ്വാരം സംബന്ധിച്ച പ്രശ്നങ്ങളുള്ളവരായിരുന്നു മിക്കവരും. എക്കോ, ഇ.സി.ജി പരിശോധനകളാണുണ്ടായിരുന്നത്. രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പ് ഒരുമണിയോടെ അവസാനിച്ചു.

മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിലെ കൺസൽട്ടൻറ് ഇൻറർവെൻഷനൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എം.എം. കമ്രാൻ, കൺസൽട്ടൻറ് പീഡിയാട്രിക് കാർഡിക് സർജൻ ഡോ. എം. ജനീൽ മുസ്തഫ, എം.കെ.എച്ച് മെട്രോ കാർഡിയാക് സെൻററിലെ കാർഡിയോളജിസ്റ്റ് ഡോ. സിജി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വന്നാൽ ശാസ്ത്രക്രിയയും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽ പൂർണ സൗജന്യമായി നൽകും. കുട്ടികളിലെ ഹൃദയ സംബന്ധമായ രോഗങ്ങൾ പെട്ടെന്ന് ചികിത്സിക്കണമെന്നും വൈകുംതോറും രോഗം മാറാനുള്ള സാധ്യത കുറയുമെന്നും ഡോ. ജനീൽ മുസ്തഫ പറഞ്ഞു.

ആശ്വാസത്തോടെ മടങ്ങി, അയിസിെൻറ മാതാപിതാക്കൾ

തിരൂരങ്ങാടി: ആശങ്കയോടെ എത്തിയ അയിസിൻ നിയാസ് എന്ന 20 ദിവസം പ്രായമായ കുഞ്ഞിെൻറ രക്ഷിതാക്കൾ മടങ്ങിയത് ആശ്വാസത്തോടെ. ജനിച്ച് 20 ദിവസമേ ആയിട്ടുള്ളൂ. ജനനസമയത്ത് ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നതായി രക്ഷിതാക്കളായ കരിപറമ്പ് പുള്ളാട്ട് മുഹമ്മദ് നിയാസ്-ഫാത്തിമ ഷെറിൻ എന്നിവർ പറഞ്ഞു. പരിശോധനയിൽ ഒരുദ്വാരം അടഞ്ഞതായി കണ്ടെത്തി. രണ്ടാമത്തെ ദ്വാരം ആറ് മാസത്തിനകം അടയുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. ജനീൽ മുസ്തഫ രക്ഷിതാക്കളെ അറിയിച്ചു. ആറുമാസത്തിനുശേഷം വീണ്ടും പരിശോധന നടത്താനും നിർദേശം നൽകി. ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും അയിസിൻ നിയാസാണ്.

Tags:    
News Summary - ‘Shishu Mitra’ Cardiology Treatment Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.